Friday, 3 May 2013

മുടിപ്പൂക്കൾ വാടിയാൽ എന്നോമനെ ....




ഇന്നും  വിരസിതമായ ഒരു വെള്ളിയാഴ്ച .

                     പതിവ് പോലെ തന്നെ  രാവിലെ തന്നെ ഉണര്ന്നു തിരിഞ്ഞും മറിഞ്ഞും എഴുന്നേറ്റു പോന്നു ഉച്ചവരെ പാചക പരീക്ഷണങ്ങളുമായി നടന്നു . എല്ലാവരും നാനവഴി പോയപ്പോൾ വീണ്ടും ശരണം കട്ടിലിന്മേൽ ചടഞ്ഞിരുന്നു ലാപ്ടോപുമായി . ആകെ വിരസിതമായിരുന്നു ഉറക്കം വന്നു കണ്‍ പോലകളെ താഴുകിയപ്പോലും ഉറങ്ങുന്നില്ലന്നു തന്നെ വാശി എടുത്തിരുന്നു .
അന്നേരം എന്തോ കഴിഞ്ഞ ദിവസം കേട്ട ഒരു പാട്ടിന്റെ പിന്നാലെ ആയി മനസ് ആദ്യം കേട്ടപ്പോൾ തന്നെ എന്നിക്കത് വല്ലാതെ ഭ്രമിച്ചിരുന്നു പിന്നെ അത് തപ്പി തുടങ്ങി
ദാസേട്ടൻ പാടിയ ഒരു സുന്ദര ഗീതം അതിനു പിന്നാലെ മനസ്സ് പാഞ്ഞു പോയപ്പോൾ ഞാൻ ഒന്ന് മനസിലാക്കി എനിക്ക് എന്നെ തന്നെ വീണ്ടു കിട്ടുന്നു എന്ന് എന്റെ സുഹൃത്തുക്കൾ പറയാറുണ്ടായിരുന്ന എന്റെ ആ ഭ്രാന്ത് എനിക്ക് തിരിച്ചു കിട്ടും പോലെ .... ആ ഭ്രാന്തിനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു ഒരു പക്ഷെ ആശിച്ചത് എന്തും നേടി എടുക്കാനുള്ള ആ ഭ്രാന്തയിരുന്നിരിക്കണം എന്നെ ഞാൻ ആക്കിയതും പക്ഷെ ഇടയ്ക്കു എപ്പോളോ അതെനിക്ക് കൈവിട്ടു പോയിരുന്നു ഒപ്പം പ്രവാസത്തിന്റെ പറിച്ചു നടീലും കൂടി ആയപ്പോൾ വല്ലാത്തൊരു മൂകത പിടി കൂടിയിരുന്നു ....
             മനസ്സ് എന്നെ തന്നെ കണ്ടെത്തിയ സന്തോഷത്തിൽ തുടിക്കുമ്പോൾ എനിക്ക് ആ പാട്ട് കണ്ടുകിട്ടി ലളിത ഗാന ശ്രേണിയിൽ നിന്നും ഞാൻ അത് കണ്ടെത് ഡൌണ്‍ ലോഡ്   ചെയ്തു . ദാസേട്ടന്റെ പൊന്നോണ തരംഗിണിയിലെ ഒരു പാട്ടരുന്നു അത് . ശ്രീ കുമാരൻ തമ്പി യുടെ മാസ്മര തൂലികയിൽ പിറന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്  രവിന്ദ്രൻ .. അഗ്രജന്മാരുടെ കൂട്ടായ്മയിൽ പിറന്ന ഈ ഗാനം മനോഹരം എന്നെ  ഒറ്റ  വാക്കിൽ പറയാനുള്ളൂ

മുടിപ്പൂക്കൾ വാടിയാൽ എന്നോമനെ
മിഴിപ്പൂക്കൾ വാടരുതെൻ ഓമനേ
മുഖമൊട്ടു തളർന്നാൽ എന്നോമനെ
നിന്റെ മനം മാത്രം മഴ്കരുതെന്നോമനെ

കങ്കണം ഉലഞ്ഞലെൻ ഓമനേ നിന്റെ
കൊഞ്ചലിൻ  വളകിലുക്കം പോരുമേ
കുണുങ്ങുന്ന  കൊലുസെന്തിന്നോമനെ
നിന്റെ പരിഭവ കിണുക്കങ്ങൾ പോരുമേ

മുടിപ്പൂക്കൾ വാടിയാൽ എന്നോമനെ
മിഴിപ്പൂക്കൾ വാടരുതെൻ ഓമനേ
മുഖമൊട്ടു തളർന്നാൽ എന്നോമനെ
നിന്റെ മനം മാത്രം മഴ്കരുതെന്നോമനെ

കനകത്തിൻ  ഭാരമെന്തിനൊമനെ
എന്റെ പ്രണയം നിൻ ആഭരണം അല്ലയോ
നിലക്കാത്ത ധനം എന്തിനോമനെ
മടിയിലെൻ  കണ്മണികൾ ഇല്ലയോ

മുടിപ്പൂക്കൾ വാടിയാൽ എന്നോമനെ
മിഴിപ്പൂക്കൾ വാടരുതെൻ ഓമനേ
മുഖമൊട്ടു തളർന്നാൽ എന്നോമനെ
നിന്റെ മനം മാത്രം മഴ്കരുതെന്നോമനെ .

                          ശരിക്കും കേട്ടിരിക്കുമ്പോൾ ആ രംഗങ്ങൾ മനസ്സിൽ കാണും പോലെ തന്നെ ഒരു അനുഭവം ദാസേട്ടന്റെ മനോഹാരിത ശബ്ദത്തിൽ ശരിക്കും മനസ്സിൽ ആ പ്രണയം തുളുമ്പി നില്ക്കും പോലെ കുറെ തവണ കേട്ടുകൊണ്ട് ഞാൻ എന്റെ ഭ്രാന്തിന്റെ ലോകത്ത് ഇങ്ങനെ ഒഴുകി നടന്നു.




        

No comments:

Post a Comment