Monday, 13 May 2013

അരികെ ...........

അരികെ ...



ഇറങ്ങിയ നാളിൽ തന്നെ കാണണം എന്ന് തോന്നിയ ഒരു സിനിമ ആയിരുന്നു അരികെ ശ്യാമ പ്രസാദ്‌ സംവിധാനം ചെയ്ത ചിത്രം എന്നാ മുൻ വിധി ചിത്രത്തെ എനിക്ക്  കാണാൻ തന്നെ പ്രേരിപ്പിച്ചു . പക്ഷെ എന്തോ കാണാൻ സാധിച്ചില്ല . ഇന്ന് വെള്ളിയാഴ്ചയുടെ മന്ദതയിൽ ഇരിക്കുമ്പോൾ "അരികെ" ഓർമയിൽ വന്നു  തന്നെ കാണാം എന്ന് തീരുമാനിച് കണ്ടുതുടങ്ങി .

                നല്ലൊരു ചിത്രം എന്ന് തന്നെ പറയാം . വല്യ അവകാശ വാദങ്ങൾ ഒന്നും ഉന്നയിക്കാൻ ഇല്ലെങ്കിലും എല്ലാവരും മികച്ച്  അഭിനയിച്ചു എന്ന് തന്നെ പറയാം രണ്ടു പെണ് സുഹൃത്തുക്കളും അവരിൽ  ഒരാളുടെ കാമുകനും, സംവൃതയും മമതയും ദിലീപും യഥാക്രമം കല്പനയും അരുരാധയും ശന്തനുവും ആയപ്പോൾ മികച്ചു എന്ന് തന്നെ പറയാം . പ്രണയത്തിന്റെ ഭാവ തലങ്ങൾ കണ്ടെതിയൊന്നും ഇല്ല പക്ഷെ ഒരു സന്ദേശം അവസാനം ചിത്രം നല്കുന്നുണ്ട്  പ്രണയത്തിന്റെ കാണാകയങ്ങളിൽ മുങ്ങി ഒരുപാട്  സ്വപ്നം കാണുന്ന ആണിന് . ശാന്തനു ഇല്ലാണ്ട് ജീവിക്കില്ല മരിക്കും എന്ന് പറഞ്ഞിരുന്ന കല്പ്പന ഒടുവിൽ കാലുമാറുന്നതും അനുവിനോദ് അവൾ അവളുടെ ശരികളെ പറ്റി  ന്യയികരിക്കുന്നതും.. ഒരു സാദാരണ പെണ്ണിന്റെ പ്രതീകമാണ് കല്പന .. ഒരുപാട് മോഹിപ്പിച്ചിട്ട്  സ്വപ്നം കണ്ടിട്ട ഒരു ദിവസം കൊണ്ട് ഒന്നും അല്ലാതായി പോകുന്ന കാമുകന്മാരുടെ പ്രതീകമാണ് ശാന്തനു. ഒരു സുപ്രഭാതത്തിൽ മറ്റൊരുവനെ കണ്ടു മുട്ടുമ്പോൾ അല്ലെങ്കിൽ വീട്ടുകാർ കണ്ടെത്തിയ ഒരുവനെ വേൽക്കുവാൻ തീരുമാനിക്കുമ്പോൾ അതുവരെ പ്രതീക്ഷകളുമായി ജീവിച്ച കാമുകനെ മറന്നു പോകുന്ന ഒരു ശരാശരി പെണ്ണിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് കല്പ്പന .
        വീട്ടുകാരുടെ സന്തോഷം അല്ലെങ്കിൽ സർക്കാർ ജോലിക്കാരൻ അല്ലെങ്കിൽ കല്പ്പന പറയും പോലെ കിട്ടുന്ന സൌഭാഗ്യങ്ങൾക്ക്‌  വേണ്ടി മറന്നു പോകുന്ന കാമുക ജന്മങ്ങല്ക് ഒരു  പാഠം ആവണം   ചിത്രം. ആർഭാടങ്ങൾക്കും  ആഭരണങ്ങൾക്കും വേണ്ടി സ്വയം മറന്നു ഒരു ഉല്ലാസ പല്ലക്കിൽ കേറി പോകുന്ന പെണ്ണിന് മുൻപിൽ ഒരു ആണെന്ന നിലക്ക് തോറ്റു  നിന്ന് പോകുന്ന അനേകം ശാന്തനുമാര് ഉണ്ട് ഇവിടെ പക്ഷെ ചിലരൊക്കെ അതിജീവിക്കും മറ്റു ചിലര് തോൽവി താങ്ങാനാവാതെ ആത്മഹത്യ പോലും ചെയ്തു പോകും.
ശാന്തനു അവസാനം പറയുന്ന ഒരു ദായലോഗ് ഉണ്ട്
 " നിരാശ കാമുകാൻ അല്ല ഞാൻ പരാജയ പെട്ട ഒരാളാണ് ഞാൻ .. സ്നേഹത്തിൽ തോറ്റു പോകുന്ന ആളുകള് എന്തിന് ആത്മഹത്യാ ചെയ്യുന്നു എന്നെനിക് ഇപ്പോൾ മനസിലായി പ്രത്യേകിച്ച്  ഒരു പെണ്ണിനെ കിട്ടാത്തത് കൊണ്ടല്ല , ആണെന്ന നിലയിലുള്ള അപമാനം കൊണ്ടാണ് അവർ ആത്മഹത്യാ ചെയ്യുന്നത് .."  ഇതൊരു സത്യവസ്തയാണ്  സ്നേഹിച്ച  പെണ്ണ്  മറ്റൊരുത്തന്റെ ഭാര്യ ആകുമ്പോൾ ആണെന്ന നിലക്ക് ഉണ്ടാകാവുന്ന അപകര്ഷത .. അപമാനം സമുഹത്തിന് മുന്നിൽ വെറും വിഡ്ഢി ആകുന്ന അവസ്ഥ , അത് അതി ഭയാനകമാണ് ... ഓടി ഒളിക്കുന്നവർ എല്ലാം നഷ്ടപെട്ടു പോകുന്ന ആണുങ്ങൾ ... സ്വാര്തടക്ക് വേണ്ടി പെണ്ണ് ചെയ്യുന്നത് അവളെ സ്നേഹിച്ചു നടന്നിരുന്ന ഒരു ആണിന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത് ... അറിയാത്ത സുഖത്തിന്റെ ആകർഷണത്തിൽ വെറും പൊയ്മുഖങ്ങൾ അണിയുന്നവരാണ്   80 % പെണ്ണുങ്ങളും നട്ടെല്ലുള്ള പെണ്‍പിള്ളേരും  ഉണ്ട്  ... പക്ഷെ പ്രണയിച്ചു നടക്കുമ്പോൾ അറിയില്ലേ ശരിയും  തെറ്റും .... കപട സദാചാരത്തിന്റെ മുഖം  അണിഞ്ഞ ഈ ലോകത്ത്  ഒരിക്കലെങ്കിലും പെണ്ണിനാൽ  ചതിക്കപെട്ടവാൻ പിന്നീട്  പെണ്ണിനെ ചതിക്കാൻ ഒരുമ്പെട്ടിറങ്ങുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ സ്ത്രീ സങ്കടനകൾ ഉണ്ട് ചതിക്കപെട്ടു ആത്മഹത്യാ ചെയ്യുന്ന ആണിന്   ഊമ്പൻ എന്ന പേരും  .. പെറ്റു പോറ്റിയ മാതാവും ജന്മം നല്കിയ പിതാവും കൂടപ്പിറപ്പുകളും സുഹൃത്തുക്കളും മാത്രം കന്നീരോഴുക്കാൻ .....

എന്റെ ഭാഷ അതിരുവിട്ടു തുടങ്ങി അല്ലെ ... പല അനുഭവങ്ങളിൽ നിന്നും മനസിലാക്കിയ ചതിയുടെ ഓർമ്മകൾ "അരികെ" കണ്ടപ്പോൾ നുരഞ്ഞു വന്നു ... സർക്കാർ ജോലി ഇല്ലഞ്ഞിട്ടു .. മാതാപിതാക്കളുടെ കണ്ണീർ  ഓർത്ത് , എന്നിങ്ങനെ ന്യായങ്ങൾ പറഞ്ഞു ചതിക്കപെട്ട പലരെയും ഓർത്തു  പോയി ... അതിരു വിട്ടു എങ്കിൽ  ക്ഷമാപണം . ഇന്നും ലോകത്തിനു മനസിലാക്കാത്ത ഒരു സമസ്യ പോലെ പെണ്ണ് ഇന്നും അവശേഷിക്കുന്നു ആണെന്ന ഇരകളെയും നോക്കി.

Friday, 3 May 2013

മുടിപ്പൂക്കൾ വാടിയാൽ എന്നോമനെ ....




ഇന്നും  വിരസിതമായ ഒരു വെള്ളിയാഴ്ച .

                     പതിവ് പോലെ തന്നെ  രാവിലെ തന്നെ ഉണര്ന്നു തിരിഞ്ഞും മറിഞ്ഞും എഴുന്നേറ്റു പോന്നു ഉച്ചവരെ പാചക പരീക്ഷണങ്ങളുമായി നടന്നു . എല്ലാവരും നാനവഴി പോയപ്പോൾ വീണ്ടും ശരണം കട്ടിലിന്മേൽ ചടഞ്ഞിരുന്നു ലാപ്ടോപുമായി . ആകെ വിരസിതമായിരുന്നു ഉറക്കം വന്നു കണ്‍ പോലകളെ താഴുകിയപ്പോലും ഉറങ്ങുന്നില്ലന്നു തന്നെ വാശി എടുത്തിരുന്നു .
അന്നേരം എന്തോ കഴിഞ്ഞ ദിവസം കേട്ട ഒരു പാട്ടിന്റെ പിന്നാലെ ആയി മനസ് ആദ്യം കേട്ടപ്പോൾ തന്നെ എന്നിക്കത് വല്ലാതെ ഭ്രമിച്ചിരുന്നു പിന്നെ അത് തപ്പി തുടങ്ങി
ദാസേട്ടൻ പാടിയ ഒരു സുന്ദര ഗീതം അതിനു പിന്നാലെ മനസ്സ് പാഞ്ഞു പോയപ്പോൾ ഞാൻ ഒന്ന് മനസിലാക്കി എനിക്ക് എന്നെ തന്നെ വീണ്ടു കിട്ടുന്നു എന്ന് എന്റെ സുഹൃത്തുക്കൾ പറയാറുണ്ടായിരുന്ന എന്റെ ആ ഭ്രാന്ത് എനിക്ക് തിരിച്ചു കിട്ടും പോലെ .... ആ ഭ്രാന്തിനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു ഒരു പക്ഷെ ആശിച്ചത് എന്തും നേടി എടുക്കാനുള്ള ആ ഭ്രാന്തയിരുന്നിരിക്കണം എന്നെ ഞാൻ ആക്കിയതും പക്ഷെ ഇടയ്ക്കു എപ്പോളോ അതെനിക്ക് കൈവിട്ടു പോയിരുന്നു ഒപ്പം പ്രവാസത്തിന്റെ പറിച്ചു നടീലും കൂടി ആയപ്പോൾ വല്ലാത്തൊരു മൂകത പിടി കൂടിയിരുന്നു ....
             മനസ്സ് എന്നെ തന്നെ കണ്ടെത്തിയ സന്തോഷത്തിൽ തുടിക്കുമ്പോൾ എനിക്ക് ആ പാട്ട് കണ്ടുകിട്ടി ലളിത ഗാന ശ്രേണിയിൽ നിന്നും ഞാൻ അത് കണ്ടെത് ഡൌണ്‍ ലോഡ്   ചെയ്തു . ദാസേട്ടന്റെ പൊന്നോണ തരംഗിണിയിലെ ഒരു പാട്ടരുന്നു അത് . ശ്രീ കുമാരൻ തമ്പി യുടെ മാസ്മര തൂലികയിൽ പിറന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്  രവിന്ദ്രൻ .. അഗ്രജന്മാരുടെ കൂട്ടായ്മയിൽ പിറന്ന ഈ ഗാനം മനോഹരം എന്നെ  ഒറ്റ  വാക്കിൽ പറയാനുള്ളൂ

മുടിപ്പൂക്കൾ വാടിയാൽ എന്നോമനെ
മിഴിപ്പൂക്കൾ വാടരുതെൻ ഓമനേ
മുഖമൊട്ടു തളർന്നാൽ എന്നോമനെ
നിന്റെ മനം മാത്രം മഴ്കരുതെന്നോമനെ

കങ്കണം ഉലഞ്ഞലെൻ ഓമനേ നിന്റെ
കൊഞ്ചലിൻ  വളകിലുക്കം പോരുമേ
കുണുങ്ങുന്ന  കൊലുസെന്തിന്നോമനെ
നിന്റെ പരിഭവ കിണുക്കങ്ങൾ പോരുമേ

മുടിപ്പൂക്കൾ വാടിയാൽ എന്നോമനെ
മിഴിപ്പൂക്കൾ വാടരുതെൻ ഓമനേ
മുഖമൊട്ടു തളർന്നാൽ എന്നോമനെ
നിന്റെ മനം മാത്രം മഴ്കരുതെന്നോമനെ

കനകത്തിൻ  ഭാരമെന്തിനൊമനെ
എന്റെ പ്രണയം നിൻ ആഭരണം അല്ലയോ
നിലക്കാത്ത ധനം എന്തിനോമനെ
മടിയിലെൻ  കണ്മണികൾ ഇല്ലയോ

മുടിപ്പൂക്കൾ വാടിയാൽ എന്നോമനെ
മിഴിപ്പൂക്കൾ വാടരുതെൻ ഓമനേ
മുഖമൊട്ടു തളർന്നാൽ എന്നോമനെ
നിന്റെ മനം മാത്രം മഴ്കരുതെന്നോമനെ .

                          ശരിക്കും കേട്ടിരിക്കുമ്പോൾ ആ രംഗങ്ങൾ മനസ്സിൽ കാണും പോലെ തന്നെ ഒരു അനുഭവം ദാസേട്ടന്റെ മനോഹാരിത ശബ്ദത്തിൽ ശരിക്കും മനസ്സിൽ ആ പ്രണയം തുളുമ്പി നില്ക്കും പോലെ കുറെ തവണ കേട്ടുകൊണ്ട് ഞാൻ എന്റെ ഭ്രാന്തിന്റെ ലോകത്ത് ഇങ്ങനെ ഒഴുകി നടന്നു.