Friday, 12 April 2013

തൂവാനത്തുമ്പികൾ ...



                വിരസിതമായ വെള്ളിയാഴ്ചയുടെ അലസമായ പകലിൽ വെറുതെ ചടഞ്ഞിരുന്നു സമയം ഇഴഞ്ഞു നീങ്ങുമ്പോൾ .. ഓർമ്മകൾ നാടിന്റെ സ്മരണകൾ നുരഞ്ഞു പൊങ്ങുമ്പോൾ,  വെളിയിലെ ചൂടിന്റെ തീവ്രത ഓർത്ത് വീണ്ടും കട്ടിലിന്മേൽ ചടഞ്ഞിരുന്നു ലാപ്ടോപ് എടുത്ത് വെറുതെ പരത്തി നടക്കുമ്പോൾ എവിടെനിന്നോ മനസ്സിൽ വന്നു വീണത്‌  തൂവാനതുമ്പികളുടെ ഒരെടയിരുന്നു . എത്ര തവണ കണ്ടതെന്ന് അറിയില്ല എങ്കിലും വീണ്ടും വീണ്ടും കണ്ടു പോകുന്ന ഒരു മാസ്മരികത പദ്മരാജൻ ഇതിൽ ചലിച്ചു എഴുതിയിട്ടുണ്ട് .

         ജയകൃഷ്ണനെയും ക്ളാര യെയും ഒരിക്കൽ കണ്ടവര്ക്ക് മറക്കാൻ കഴിയുമോ ? പ്രണയത്തിന്റെ സർവ ഭാവത്തോടെയും മഴനനഞ്ഞു ഇന്നും അവൾ നില്പ്പുണ്ട് ക്ളാര പുതുമ ഒട്ടും നഷടപെടാതെ തന്നെ....  

പ്രണയ ഭാവങ്ങളുടെ പൂര്ണ രൂപം ആയിരുന്നു .. ഒരുപാട് പറയതെ പറഞ്ഞു പോയൊരു ചലച്ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന അപൂർവ സൃഷ്ടി ...  ഒരു പക്ഷെ രാധ ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ക്ളാര ജയകൃഷ്ണനെ വിട്ടു പോകില്ലയിരുന്നിരിക്കാം .
 വീണ്ടും കണ്ടു മുട്ടുമ്പോൾ ചുവരുകളെ ഭയക്കുന്ന ക്ളാര അല്പ്പം മുറ്റമുള്ള ഒതുങ്ങിയ വീട്  തെടുന്നതൊക്കെ  പരിമിതമായ വാക്കുകളിൽ പദ്മരാജൻ പറഞ്ഞു പോകുന്നത് ഒരുപാട് വലിയ അർഥങ്ങളായിരുന്നു " എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകുവാൻ കൊതിയാകവാ ചങ്ങലയുടെ ഒരൊറ്റ കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ് " എന്ന്  ക്ളാര പറയുന്ന രംഗവും പശ്ചാതലത്തിലെ ഭ്രാന്തന്റെ നിലവിളിയും എത്ര മനോഹാരം ... 


- "ഞാൻ എപ്പോളും ഓര്ക്കും ഓരോ  മുഖം കാണുമ്പോളും ഓർക്കും  "
- " മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടികൊണ്ടിരിക്കുവല്ലേ, അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങു മറക്കും "
- " മറക്കുവാരിക്കും .. അല്ലെ ? "
- " പിന്നെ ..മറക്കാതെ 
-" പക്ഷെ എനിക്ക് മറക്കണ്ട "

 ഈ രംഗങ്ങളിൽ
ക്ളാര കണ്ണുകളിൽ തുളുമ്പുന്ന തുള്ളികൾക്ക് പോലും അര്ഥം കുറിച്ച് വച്ചിരുന്നു പദ്മരാജൻ എന്ന ജീനിയസ് .. ആ രംഗങ്ങളിലെ നിശബ്ദത പോലും മനോഹരമായിരുന്നു.

- " ആദ്യമായി മോഹം തോന്നുന്ന ആളിനെ തന്നെ ജീവിതം മുഴുവൻ കിട്ടുക എന്നുള്ളത്  ഭാഗ്യം ചെയ്തവര്ക്കെ കിട്ടൂ .. നല്ല കുട്ടികല്ക്കെ കിട്ടു " എന്ന്  ക്ളാര ജയകൃഷ്ണന്റെ മുടിയിൽ തലോടി പറയുമ്പോൾ ആ ശബ്ദത്തിലെ നഷ്ടബോധം അസാധ്യമായിരുന്നു. സുമലതക്ക് പകരം മറ്റാരും മതിയാവില്ലയിരുന്നു ക്ളാര ആകുവാൻ  ജയകൃഷ്ണനാകുവാൻ മോഹൻലാൽ മാത്രവും.

മനസില്ല മനസോടെ എങ്കിലും ക്ളാര ജയകൃഷ്ണന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവുക  ആയിരുന്നു . അവസാനം ... " കാണാതെ ഇരിക്കുമ്പോൾ മറക്കാൻ എളുപ്പമല്ലേ എന്ന് പറയുന്ന അവൾ അവസാന യാത്ര പറഞ്ഞു പോകുമ്പോൾ നിറകണ്ണുകളോടെ വിതുമ്പൽ ഒതുക്കാൻ പാടുപെടുന്നുണ്ടായിരുന്നു . പ്രണയത്തിന്റെ വശ്യത ആവാഹിചു  ചിരിചു  നില്കുടന്ന ക്ലാര …….കൈ വീശി എന്നെന്നേയ്ക്കും ആയി ജയകൃഷ്ണന് നില് നിന്നും അകന്നു പോയപോൾ ക്ളാരയുടെ കണ്ണുകള് നനഞ്ഞിരുന്നു ....ആ കണ്ണു നീര് തിളകം ഒരു പാട് പേരുടെ കണ്ണുകളില് തിയറ്ററിലെ ഇരുട്ടിലും തെളിഞ്ഞു നിന്നിരുന്നു. കാലത്തിനും അപ്പുറം എല്ലാ ഭാവങ്ങളും നിറഞ്ഞു നില്ക്കുന്ന തൂവാനതുമ്പികൾ മലയാള സിനിമയുടെ സ്വന്തം എന്നതിൽ നമുക്കും അഭിമാനിക്കാം . 


             ന്യൂ ജെനെറേഷൻ സിനിമ എന്നാ പേരിൽ ചവറുകൾ പടച്ചു വിടുന്ന നവ പ്രതിഭകൾ ഈ സിനിമയൊക്കെ ഒരു പാഠമാക്കിയിരുന്നെങ്കിൽ.  

- "ഞാൻ എപ്പോളും ഓര്ക്കും ഓരോ  മുഖം കാണുമ്പോളും ഓർക്കും  "
- " മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടികൊണ്ടിരിക്കുവല്ലേ, അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങു മറക്കും "
- " മറക്കുവാരിക്കും .. അല്ലെ ? "
- " പിന്നെ ..മറക്കാതെ 
-" പക്ഷെ എനിക്ക് മറക്കണ്ട ""
 

പവിത്രം




പവിത്രം ....
ഇന്നിവിടെ തുടങ്ങുന്നു ........
കിനാവുകളുടെ ............
പ്രണയത്തിന്റെ ...... കാമത്തിന്റെ ..... 
വിരഹത്തിന്റെ .... നഷ്ടങ്ങളുടെ ...............
ചതിയുടെ .... പകയുടെ .....
കണക്കു പുസ്തകം പോലെ ....